തൊടുപുഴ: അന്തര്‍സംസ്ഥാന തൊഴിലാളികള്‍ നടത്തിവന്ന ചീട്ടുകളി കേന്ദ്രത്തില്‍നിന്ന് ഏഴുപേരെ പിടികൂടി. പശ്ചിമബംഗാള്‍ സ്വദേശികളായ മിത്രുള് ഷെയ്ഖ് (26), എസ്.കെ. അലെല്‍ (24), ഹബീബ് മണ്ഡല് (20), ഷഹാറുള് ഷെയ്ഖ് (26), ജുയെല്‍ ഷെയ്ഖ് (23), അസം സ്വദേശികളായ അഷാദുള്‍ ഇസ്ലാം (26), ഹെച്ചന് അലി (40) എന്നിവരാണ് തൊടുപുഴ ഡിവൈ.എസ്.പി എം.ആര്. മധുബാബുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ പിടിയിലായത്. ഇവരില്‍നിന്ന് 58,750 രൂപയും മൊബൈല്‍ ഫോണുകളും പിടിച്ചെടുത്തു.
ശനിയാഴ്ച രാത്രി 12ന് നഗരത്തിലെ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തിന് സമീപമുള്ള അന്തര്‍സംസ്ഥാന തൊഴിലാളികളുടെ അപ്പാര്‍ട്മെന്റിലായിരുന്നു ചീട്ടുകളി. കളിയില്‍ ആകൃഷ്ടരായി ഇവര്‍ നാട്ടിലേക്ക് പണം അയക്കാറില്ലെന്ന് പൊലീസ് പറയുന്നു. ഒരുമാസം മുമ്പ് ഇവിടെ ചീട്ടുകളിച്ച് പണം നഷ്ടപ്പെട്ട ഒരു തൊഴിലാളി ആത്മഹത്യ ചെയ്തിരുന്നു.
ഇതില്‍ തൊടുപുഴ പൊലീസ് കേസെടുത്തിരുന്നു.ഇതിലൂടെയാണ് കേന്ദ്രത്തെക്കുറിച്ച് വിവരം ലഭിച്ചത്. ഡിവൈ.എസ്.പിയുടെ പ്രത്യേക അന്വേഷണം സംഘവും തൊടുപുഴ സി.ഐ വിഷ്ണുകുമാറും പരിശോധനയില്‍ പങ്കെടുത്തു
- അദാനി, അംബാനി ബന്ധം ; മോദിയോട് വീണ്ടും ചോദ്യങ്ങളുമായി രാഹുൽ ഗാന്ധി - May 14, 2024
- കോഴിക്കോട് ആംബുലൻസിനു തീപിടിച്ച് രോഗി പൊള്ളലേറ്റ് മരിച്ചു - May 14, 2024
- മുംബൈയിൽ മഴയും `പൊടിക്കാറ്റും : പരസ്യബോർഡ് വീണ് 8 മരണം - May 13, 2024