ലഖ്നൗ: ഉത്തർപ്രദേശിൽ ക്രിസ്മസ് ആഘോഷങ്ങൾ അലങ്കോലപ്പെടുത്തി. ബജ്രംഗ്ദൾ, വിഎച്ച്പി പ്രവർത്തകരുടെ അതിക്രമത്തിനെതിരെ പ്രതിഷേധം ഉയരുന്നു. ബറേലിയിലെ ക്രിസ്ത്യൻ പള്ളിയ്ക്ക് മുൻപിലാണ് സംഭവം. ഛത്തീസ്ഗഡിലെ റായ്പുരിലെ ഒരു മാളിലും ആക്രമണമുണ്ടായി. ക്രിസ്മസ്ദിനത്തലേന്നായ ബുധനാഴ്ചയാണ് രണ്ടിടത്തിടും അക്രമസംഭവം. ക്രിസ്മസ് അലങ്കാരങ്ങളും സാന്തോക്ലോസ് രൂപങ്ങളും നശിപ്പിച്ചു. സർവഹിന്ദു സമാജ് എന്ന സംഘടന ബുധനാഴ്ച റായ്പുരിൽ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. ഛത്തീസ്ഗഢിലെ നിർബന്ധിത മതപരിവർത്തനവുമായി ബന്ധപ്പെട്ടായിരുന്നു ബന്ദ്. ഇതുമായി ബന്ധപ്പെട്ട് നടത്തിയ പ്രകടനമാണ് അക്രമത്തിൽ കലാശിച്ചത
